Thursday 9 March 2017

ഓരം-poem


                        ഓരം
                   ____________
തടസ്സം ഞാനാണെന്ന് ഒരു മാത്ര മൊഴിയാൻ മനസ്സ്
കാണിച്ചിരുന്നെങ്കിൽ.
സ്നേഹക്കൂടൊരുക്കാൻ
മറ്റൊരു വൃക്ഷം തേടി അലയമായിരുന്നു.

സ്വപ്നങ്ങളിൽ വലിയ മതില്കെട്ടുകളായിരുന്നെങ്കിൽ.
ഞാൻ ഓരം നിന്ന് തരുമായിരുന്നു.
നിനക്ക് സഞ്ചരിക്കമായിരുന്നു.
ഞാനില്ലാത്ത വഴികളിലൂടെ.
സ്വപ്ന സുന്ദര പറുദീസയിലേക്ക്.

Monday 6 March 2017

ട്രക്ക് -story

ട്രക്ക്
_________
ബെർലിനിലെ മിനുസമേറിയ   ആ റോഡിലൂടെ അയാൾ അയാളുടെ പുതിയ  ട്രെക്കുമായി അതിവേഗത്തിൽ വരുകയാണ്.   നാലു വരി റോഡിൽ നിന്നും  ആറു വരി  റോഡിലേക്ക് പ്രവേശിച്ചപ്പോൾ അയാൾ ട്രക്ക് ന്റെ  വേഗത ഒന്ന് കൂടെ കൂട്ടി. 

ഒരുപാടു കാലം മറ്റുള്ള വരുടെ  ട്രെക്കിൽ ജോലിയെടുത്തു  പണം സ്വരൂപിച്ചു തികയാത്തതു  ബാങ്കിൽ നിന്ന് ലോണെടുത്താണ് പുതിയ ട്രക്ക് എന്ന തന്റെ ചിരകാല സ്വപ്നം പൂവണിയിച്ചത്. 

          ഒന്ന് രണ്ടു കിലോമീറ്റർ കൂടെ കഴിഞ്ഞാൽ തന്റെ പുതിയ ട്രെക്കിലെ  ആദ്യത്തെ ട്രിപ്പ് എടുക്കാം.  മൂന്ന് മണിക്കൂർ   മുൻപാണ് ജർമനിയിലെ തന്നെ ലീഡിങ് കമ്പനി ആയ പോസ്‌പേഡിൽ നിന്ന്  ലോഡിങ്ങിന് വേണ്ടി വിളി വന്നത് . അതെറ്റെടുക്കുകയും ചെയ്തു. ഒരു ലോഡിന് വേണ്ടി 85 കിലോമീറ്റർ സഞ്ചരിക്കുക എന്നൊക്കെ പറഞ്ഞാൽ  കുറച്ചു ക്രൂരം തന്നെ. പക്ഷെ ആദ്യത്തെ വിളി തന്നെ ക്യാൻസൽ ചെയ്യണ്ടല്ലോ എന്ന് ചിന്തിച്ചാണ് ഇതെറ്റെടുത്തത്.   

          നേരെയുള്ള റോഡ് ആയതിനാൽ ഇപ്പോൾ പോസ്‌പെട് എന്നെഴുതിയ ബോർഡ് ഒരു പൊട്ട് പോലെ കാണുന്നുണ്ട്.  അടുത്തെത്തും   തോറും അത് വലുതായി വന്നു. 

ഇപ്പോൾ ഏകദേശം വലുതായി തന്നെ കാണാം. പച്ചയും റോസ്സും കൂടിയ പെയിന്റ് കൊണ്ട് വളരെ മനോഹരമായി എഴുതിയിരിക്കുന്ന  ഒരു ബോർഡ് .

 ട്രക്ക്  കമ്പനി യുടെ  കവാടത്തിലെ ക്കു തിരിക്കുന്ന വഴിയിൽ റോഡിൽ നിന്ന് അല്പം ഉയർന്നു നിൽക്കുന്ന ചെറിയ മതിൽ പോലത്തെ തടം അയാൾ കണ്ടില്ല. ഒരു   ചെറിയ  ശബ്ദത്തോടെ   ട്രക്ക് അതിന്മേൽ തട്ടി നിന്നു. 

 ്ഒരു നിമിഷം എന്താണ് സംഭവിച്ചത്  എന്ന് പോലും ചിന്തിക്കാൻ അയാൾക്കായില്ല. ഏതോ ഒരുൾവിളി പോലെ വണ്ടിയിൽ  നിന്നിറങ്ങി്  നോക്കിയപ്പോൾ  ചെറുതായൊന്നു ഞെളുങ്ങിയിട്ടെ ഉള്ളൂ.  ്


 പുതിയ ട്രക്ക് . ആദ്യ ട്രിപ്പ്. ചിന്തിക്കാനുള്ള് ശേഷി  ഒരു നിമിഷം  അയാൾക്കു നഷ്ടപ്പട്ടു.    കുറച്ചു സമയത്തിന് ശേഷം അയാൾ സമനില വീണ്ടെടുത്ത് തൻറെ ട്രെക്കിൽ കയറി . വണ്ടി പിന്നോട്ടെടുത്  ശ്രദ്ധിച്ച്  ലോഡ് എടുത്തു. 

നേരത്തെയുണ്ടായ  സംഭവത്തിൽ നിന്നും പൂർണമായും അയാൾ  ഇപ്പോഴും മുക്തമായിട്ടില്ല.  

പോകുന്ന വഴിക്കു  ഒരുവർക്ക്  ഷോപ്പിൽ  വണ്ടി കയറ്റി ഞെളുക്കു നിവർത്തി .  ബാങ്കിൽ നിന്ന്  ലോൺ എടുത്ത  ബാക്കിയുള്ള തിൽ നിന്ന് 1020 യൂറോ അവിടെ ചെലവായി. വീണ്ടും ഇനി കഷ്ടിച്ച് കയ്യിൽ 3000 യൂറോ മാത്രമേ ഉള്ളൂ. ബാങ്കിലെ ഇന്നത്തെ  ഇൻസ്റ്റാൾമെന്റ് അടക്കാനേ അത് തികയൂ. ഈ ട്രിപ്പ് കഴിഞ്ഞാൽ ഏകദേശം 15000 യൂറോ കിട്ടും. പക്ഷെ മുതൽ ഭദ്രമായി അവിടെ എത്തിക്കണം.

ഇപ്പോൾ  ട്രക്ക് സഞ്ചരിക്കുന്നത്് മലനിരകൽകിടയിലുള്ള  വീതി കുറഞ്ഞ റോഡിലൂടെയാണ്.
റോഡിൻറെ ഇരുവശത്തും മരങ്ങൾ ഭൂമിക്കു തണലിട്ടിരിക്കുന്നു.  100 കിലോമീറ്റർ സ്പീഡിൽ ഈ റോഡിലൂടെ പോകുന്ന ഒരേ ഒരു ഡ്രൈവർ ഒരു പക്ഷെ അയാളായിരിക്കാം. മറ്റുള്ളവരുടെ ട്രെക്കിൽ  ജോലി ചെയ്യുമ്പോൾ ഈ റോഡിലൂടെ 60 കിലോമീറ്റർ സ്പീഡിൽ വണ്ടി ഓടിക്കുമ്പോയെല്ലാം അയാൾ ചിന്തിച്ചിരുന്നത്  തന്റെ സ്വന്തം ട്രെക്കിൽ  ഈ റോഡിലൂടെ 100 കിലോമീറ്റർ സ്പീഡിൽ എന്ന സ്വപ്നമായിരുന്നു. അതദ്ദേഹം സാക്ഷാത്കരിച്ചിരിക്കുന്നു.ഇന്നത്തെ ഈ പകലത്തിന് സാക്ഷി.

ആലോചന കൾ കിടയിലാണ് പൊടുന്നനെ തൊട്ടുമുമ്പിൽ ഒരു നീല കളർ  കാർ അദ്ദേഹത്തിന് കാണാൻ കഴിഞ്ഞത്. എന്തെങ്കിലും  ചെയ്യാൻ കഴിയുന്നതിനു മുമ്പ് തന്റെ   ട്രെക്കിന്റെ മുൻഭാഗം  കാറിന്റെ ഡിക്കി തകർത്തു കളഞ്ഞിരിക്കുന്നു.  

എപ്പോഴാണിതെന്നെ മറികടന്നത്. 

അങ്ങനെ ഉണ്ടാവാൻ വഴിയില്ല. 

എപ്പോയോ മുമ്പിൽ പോയ കാർ ആകും അത് .  

അങ്ങനെ ആണെങ്കിൽ ഞാനതിനെ കുറച്ചു പിന്നിൽ നിന്നെ  കാണേണ്ടതല്ലേ.  എന്താണ് സംഭവമെന്നറിയാതെ സ്റ്റിയറിങ്്ങിൽ കൈ മുട്ട് വെച്ച് കൈപ്പത്തി താടിക്ക് കൊടുതു  കുറച്ചു നേരം അയാൾ അങ്ങനെ തന്നെ ഇരുന്നു. 

കാറിൽ നിന്ന് ഒരു ആജാനു ബാഹു  ആയ ഒരു  മനുഷ്യൻ ഇറങ്ങി വന്നു. കൂടുതൽ തർക്കത്തിന് നിൽക്കാതെ അദ്ദേഹം ചോദിച്ച 400 യൂറോ  അങ് എടുത്തു  കൊടുത്തു. 

 മനസിലൊന്നും ചിന്തിക്കാതെ യാത്ര തുടർന്നു.  ഇനി  അൺലോഡ് ചെയ്യേണ്ട സ്ഥലമെത്താൻ  വെറും 25  കിലോമീറ്റർ  മാത്രം . വെറും 3 മണിക്കൂർ കൊണ്ടാണ്  അയാൾ 200 കിലോമീറ്റർ പിന്നിട്ടത്.   സഞ്ചരിക്കാനുള്ള  കിലോമീറ്റർ കൾ 20,15  എന്നീ സംഖ്യകളിലേക്ക് മാറി.ഇനി വെറും 10 കിലോമീറ്റർ. 

തന്റെ സ്വന്തം  ട്രെക്കിലെ ആദ്യത്തെ ജോലി കഴിയാൻ ഇനി വെറും 10 കിലോമീറ്റർ കൂടി.

 അതിനായാൾക് വെറും 10 മിനിറ്റ് മാത്രമേ വേണ്ടൂ. ട്രക്ക്  ഒരു  ട്രെക്കിന് പോകാൻ മാത്രം വീതിയുള്ള റോഡിലേക്ക് പ്രവേശിച്ചിരിക്കുന്നു. അയാൾ വേഗത 50 ലേക് കുറച്ചു.

 ഇനി ഒരു അപകടം ഉണ്ടായി കൂടാ .  

ഇനി  വെറുംഒരു കിലോമീറ്റർ . ഒരു 30 സെക്കന്റ് കൂടെ സഞ്ചരിച്ചപ്പോൾ കമ്പനി യുടെ ബോർഡ് പ്രത്യക്ഷപ്പെട്ടു  തുടങ്ങി.  . 

ഇപ്പോൾ കുറച്ചു കൂടെ അടുത്ത്. ബോർഡ് വ്യക്തമായി കാണാം. നേരത്തെ ലോഡ് എടുക്കുന്നിടത് കണ്ട  അതെ ബോർഡ് തന്നെ. 'പോസ്‌പെട്'.   

നേരത്തെ തന്റെ വണ്ടിയിടിച്ച  മതിൽ അവിടെ ഇല്ലായിരുന്നു. 

അയാൾ ട്രക്ക് മായി കമ്പനി യുടെ കവാടം കടന്നു. അണ്ലോഡിങ് ഏരിയ യിലേക്ക്  ട്രെക്കിനെ എത്തിച്ചു ലോർഡ്  അണ്ലോഡ് ചെയ്ത് തുടങ്ങി. സ്വന്തം ട്രെക്കിലെ ആദ്യത്തെ  അണ്ലോഡിങ്. 

മനസ്സിൽ കുളിർമഴ  പെയ്യുന്നുണ്ടായിരുന്നു.  കൂലിയായി കിട്ടിയത് 15000 യൂറോ.  

ബാങ്ക് ലോൺ അടയ്ക്കാനും ട്രക്ക്  മൈൻറെനേൻസ് നും വേണ്ടത് കിട്ടിയിരിക്കുന്നു.

ഇനി അടുത്ത ട്രിപ്പ് നാളെ എടുക്കാം. 1 മണിക്കൂർ ആയി ഈ ഗെയിം  തന്നെ  കളിയ്ക്കാൻ തുടങ്ങിയിട്ട്. .  കമ്പ്യൂട്ടറിലേക്ക് നോക്കി കണ്ണ് വേദനിക്കാൻ തുടങ്ങിയിരിക്കുന്നു. നാളെ നല്ല ഒരു ട്രിപ്പ് എടുക്കണം. സത്യത്തിൽ ഈ euro truck simulater 2 ഒരു സംഭവം  തന്നാ. GTA vice city പോലും ഞാൻ ഇത്ര ആത്മാർത്ഥത യോടെ കളിചിട്ടില്ല.

കണ്ണാടി -story

കണ്ണാടി
__________

അവൻ മരിച്ചിട്ട് ഇന്നേക്ക് രണ്ടാമത്തെ ദിവസമാണ്. അഗാധമായ ശൂന്യതയാണ് എനിക്ക് അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത് . രണ്ടു വർഷമായി ഞങ്ങൾ രണ്ടു പേരും ഇണ പിരിയാത്ത കൂട്ടുകാരായിരുന്നു. ഒപ്പം നടന്നു ഒപ്പം ഉറങ്ങി എന്റെ മാത്രം എന്ന് തോന്നിപ്പിച്ച ഒരാൾ. അവനോടൊരുമിചു ജീവിച്ച രണ്ടു  വർഷത്തേക്കാൾ ദൈർഘ്യം ഏറിയതാണ് ആണ് അവനില്ലാത്ത രണ്ടു ദിവസങ്ങൾ.
 
അന്നും ഞങ്ങൾ ഒപ്പമുറങ്ങിയതാണ്. ഒരു പക്ഷെ ആദ്യമുറങ്ങിയത് ഞാനായിരിക്കണം.  സാധാരണ ആദ്യം എണീക്കുന്നത് ഞാനാണ്. ഉണർന്ന ഉടനെ ഞാനവനെ വിളിക്കാറാണ് പതിവ്. അവൻ എന്നെ വിളിച്ചുണർത്തുന്നത് വളരെ അപൂർവമാണ്.  എന്തോ അന്ന് അവനെ വിളിക്കാൻ തോന്നിയില്ല.
വിസ്തരിച്ചുള്ള പത്രം വായനക്ക് ശേഷം മുറിയിൽ നിന്ന് അവനെ തട്ടി വിളിച്ച ശേഷം ഒരു മൂളിപ്പാട്ടും പാടി അമ്മയുടെ കൊട്ടാരമായ അടുക്കളയിലേക്കു പോയി. അടുക്കളയിൽ  ചെന്ന് അന്നത്തെ  ദോശ യൊക്കെ കൺകുളിർക്കെ  കണ്ട് തിരിച്ചു മുറിയിൽ വന്നപ്പോഴും അവനുണർന്നിട്ടില്ല. അടുത്ത് ചെന്ന് നന്നായൊന്നു തട്ടി വിളിച്ചിട്ടും പുള്ളിക്കാരനു അനക്കമൊന്നും കാണാനില്ല. താങ്ങിയെടുത്തിട്ടും  കണ്ണ് തുറക്കാൻ അവൻ ഒരുക്കമല്ല.  എന്ത് സംഭവിച്ചെന്നറിയാതെ പത്രത്തിലെ നോട്ടു ചർച്ചയിൽ ഒന്ന് കൂടെ കണ്ണോടിച്ചു റൂമിൽ വന്നപ്പോഴും തഥൈവ. 
പിന്നെ വിളിച്ചില്ല. വിളിക്കണ്ടന്നു കരുതി. ഇനി തോന്നുമ്പോൾ എണീറ്റോളും.

ചെയ്യുന്ന ജോലിക്കൊക്കെ എവിടെയോ ഒരു ആത്മാർത്ഥത കുറവ് അനുഭവപ്പെടുന്നു.  ഉച്ചക്ക് ഒന്നൂടെ വിളിക്കാനുള്ള ശ്രമം നടത്തി നോക്കിയെങ്കിലും കടുത്ത നിരാശ തന്നെ ഫലം.

ആരെയും അറിയിച്ചിട്ടില്ല. അറിയിക്കാൻ എന്തെങ്കിലും ഉണ്ട്  എന്ന് തോന്നിയില്ല എന്നതാണ് സത്യം.  ഇങ്ങനെ പുറത്താരുമറിയാതെ  രണ്ടാമത്തെ ദിവസമാണ്. ഒരു പാട്  നേരം ചാർജ് ചെയ്തിട്ടും ഫലമില്ല. വിളിച്ചവർക്കൊക്കെ സ്വിച്ച് ഓഫ് എന്ന മറുപടി കിട്ടിയിരിക്കാനെ വഴിയുള്ളൂ.എങ്ങനെ സ്നേഹിച്ച ഫോൺ ആണ്. പണ്ടാരോ ചങ്ങാതിയെ കണ്ണാടികൊണ്ടു ഉപമിച്ചത് തികട്ടി വരുന്നു. താൻ ലോകത്തെ നോക്കിയ കണ്ണാടി കൺമുമ്പിൽ ഉടഞ്ഞു വീണിരിക്കുന്നത് കൺ മുന്നിൽ കണ്ട  ഒരു ഹതഭാഗ്യനാണ് ഞാൻ...
(ശുഭം)

ദിൽഷാദ് വി കെ പുല്ലാര

സ്വാഗതം

ഇതെന്റെ രക്തമാണിതെന്റെ മാംസമാണിതെടുത്തു കൊൾക